Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muthoot Finance

Kottayam

രോഗികള്‍ക്ക് കൈത്താങ്ങായി മുത്തൂറ്റ് ഫിനാന്‍സ്

കോട്ടയം: പാലിയേറ്റീവ് രോഗികള്‍ക്കും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും ഓണക്കിറ്റുകള്‍ വിതരണം ചെയ്ത് മുത്തൂറ്റ് ഫിനാന്‍സ്.
മാര്‍ ഗ്രീഗോറിയോസ് കാരുണ്യനിലയത്തില്‍ നടന്ന ചടങ്ങ് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.

കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, വിനു ജോബ്, നാട്ടകം സുരേഷ്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എന്‍. വാസവന്‍, റെജി സക്കറിയ, മുത്തൂറ്റ് ഗ്രൂപ്പ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ ഹെഡ് രോഹിത് രാജ്, റീജണല്‍ മാനേജര്‍ തോമസ് വി. കുര്യാക്കോസ്, ജെഎംഡി ഓഫീസ് മാനേജര്‍ രാജ് ഫിലിപ്പ്, വിജിലന്‍സ് ഓഫീസര്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, ചങ്ങനാശേരി ബ്രാഞ്ച് മാനേജര്‍ ബോണി വര്‍ഗീസ്, ചിറത്തലാട്ട് സി. ജോണ്‍ കോറെപ്പിസ്‌കോപ്പ, കാരുണ്യനിലയം സെക്രട്ടറി ഫാ. കുര്യാക്കോസ് മാണി എന്നിവര്‍ പ്രസംഗിച്ചു.

Business

ബോണ്ട് വില്പന: മുത്തൂറ്റ് ഫിനാന്‍സ് 5500 കോടി രൂപ സമാഹരിച്ചു

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് രാജ്യാന്തര കടപ്പത്ര വിപണിയില്‍നിന്ന് 5500 കോടിയുടെ (600 ദശലക്ഷം ഡോളര്‍) ധസമാഹരണം നടത്തി. ഇന്ത്യയിലെ സ്വകാര്യമേഖല എന്‍ബിഎഫ്സികള്‍ കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന ധനസമാഹരണമാണിത്.

റിസര്‍വ് ബാങ്കിന്‍റെ വിദേശ വാണിജ്യവായ്പാ നിബന്ധനകള്‍ക്കു വിധേയമായി നാല് ബില്യണ്‍ ഡോളര്‍ ആഗോള ഇടക്കാല ടേം നോട്ട് പദ്ധതിക്കു കീഴിലുള്ള സീനിയര്‍ സെക്വേര്‍ഡ് ബോണ്ട് വഴിയാണ് ധനസമാഹരണം നടത്തിയത്. ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ടാണ് ഈ നീക്കം. അടിസ്ഥാന തുകയുടെ ഏകദേശം 3.8 മടങ്ങ് വരെയായിരുന്നു സബ്സ്ക്രിപ്ഷന്‍.

ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് മുത്തൂറ്റ് ഫിനാന്‍സിനോടുള്ള താത്പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അന്താരാഷ്‌ട്ര മൂലധന വിപണികളിലെ മുത്തൂറ്റ് ഫിനാന്‍സിനുള്ള സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുകൂടിയാണ് ഈ നേട്ടമെന്നും മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

Business

1420 വിദ്യാര്‍ഥികള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സ് സ്‌കോളര്‍ഷിപ്പ്

കൊച്ചി: പഠനത്തില്‍ മികവ് തെളിയിച്ച 1420 വിദ്യാര്‍ഥികള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സ് മുത്തൂറ്റ് എം. ജോര്‍ജ് എക്‌സലന്‍സ് സ്കോളർഷിപ്പുകൾ നൽകി. എട്ട്, ഒന്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കാണു സ്കോളർഷിപ്പ് നൽകിയത്.

പാലാരിവട്ടത്തെ മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങ് കുസാറ്റ് മുന്‍ പ്രോ- വൈസ്ചാന്‍സലര്‍ ഡോ. കെ. പൗലോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.

മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

3000 രൂപ വീതം കാഷ് പ്രൈസും മെമന്‍റോയുമാണ് നല്‍കിയത്. കേരളത്തിനുപുറമെ ചെന്നൈ, മധുരൈ, മംഗളൂരു, ബംഗളൂരൂ, ഹൈദരാബാദ്, മുംബൈ, ഗോവ, കോല്‍ക്കത്ത, ഡല്‍ഹി എന്നീ നഗരങ്ങളിലും പദ്ധതി നടപ്പാക്കിയിട്ടുണ്ട്.

Business

മുത്തൂറ്റ് ഫിനാന്‍സിന്‍റെ വിപണിമൂല്യം 1.5 ട്രില്യണ്‍ രൂപ

കൊച്ചി: സ്വര്‍ണപ്പണയ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സിന്‍റെ വിപണിമൂല്യം 1.5 ട്രില്യണ്‍ രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു.

2025 ജൂണ്‍ ഒമ്പതിനാണ് കമ്പനി ഒരു ട്രില്യണ്‍ രൂപയെന്ന മൂല്യത്തിലേക്ക് ആദ്യമായി എത്തിയത്. തുടര്‍ന്നുള്ള അഞ്ചു മാസംകൊണ്ട് അടുത്ത 50,000 കോടി രൂപയെന്ന മൂല്യവും കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

റിക്കാർഡുകൾ‍ സ്ഥാപിച്ചുകൊണ്ടുള്ള സുസ്ഥിര പ്രകടനം, ചരിത്രപരമായ ശക്തമായ ലാഭക്ഷമത, അടിസ്ഥാന സ്വര്‍ണപ്പണയ രംഗത്തെ സുസ്ഥിര വളര്‍ച്ച എന്നിവയുടെ പിന്‍ബലത്തോടെ കന്പനി വിപണിമൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ 59-ാമത്തെ കമ്പനിയായി മാറി.

ലിസ്റ്റ് ചെയ്ത സാമ്പത്തിക സേവന കമ്പനികളുടെ ഇടയില്‍ ഏറ്റവും വലിയ 12-ാമത് കമ്പനിയുമാണ്.പണയമായി സ്വീകരിച്ചിട്ടുള്ള ആകെ സ്വര്‍ണം ഒരു വര്‍ഷം മുമ്പുള്ള 199 ടണ്ണില്‍നിന്ന് 209 ടണ്ണായി ഉയര്‍ന്നതായും അധികൃതർ അറിയിച്ചു.

Business

മുത്തൂറ്റ് ഫിനാന്‍സിന് 4391 കോടിയുടെ അറ്റാദായം

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപകുതിയില്‍ 4391 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിൽ 2330 കോടി രൂപയായിരുന്നു അറ്റാദായം. 88 ശതമാനം വര്‍ധനവാണു കമ്പനി കൈവരിച്ചത്.

മുത്തൂറ്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ 42 ശതമാനം വാര്‍ഷിക വര്‍ധനയോടെ എക്കാലത്തെയും ഉയര്‍ന്ന നിലയായ 1,47,673 കോടി രൂപയിലും സംയോജിത ലാഭം 4,386 കോടി രൂപയിലുമെത്തി.

74 ശതമാനം വാര്‍ഷിക വര്‍ധനയാണിത് സൂചിപ്പിക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം വായ്പകള്‍ 1,32,305 കോടി രൂപയിലെത്തി. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയിലുള്ള 47 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.

സ്വര്‍ണപ്പണയ വായ്പകളുടെ കാര്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായ 45 ശതമാനം കമ്പനി കൈവരിച്ചു. ഇതോടെ സ്വര്‍ണപ്പണയ വായ്പകള്‍ 1,24,918 കോടി രൂപയെന്ന നേട്ടവും കൈവരിച്ചതായി അധികൃതർ പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ കമ്പനി പുതിയതായി 133 ശാഖകള്‍ തുറന്നെന്ന് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.

Latest News

Corehub Up